Headlines

ചോദ്യപേപ്പര്‍ ചര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മനീഷ് യാദവാണ് അറസ്റ്റിലായത്. എസ് എഫ് ഐ പ്രതിഷേധം

ന്യൂഡൽഹി.ചോദ്യപേപ്പര്‍ ചര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മനീഷ് യാദവാണ് അറസ്റ്റിലായത് ചോദ്യപേപ്പര്‍ വിതരണം ചെയ്ത രാകേഷ് മണ്ഡാവരിയും പിടിയിലായിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ നിന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേര്‍ അറസ്റ്റിലായത്. സംഭവത്തില്‍ കേസെടുത്ത് സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ എസ് എഫ് ഐ തിരുവനന്തപുരത്തും ഡൽഹിയിലും എജീസ് ഓഫീസ് ഉപരോധിച്ചു. സമരം സംഘർഷത്തിൽ പോലീസ് ബലം പ്രയോഗിച്ചു നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതിക്ക് പിന്നാലെ ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് (യുജി) പരീക്ഷ റദ്ദാക്കിയിരുന്നു. മെയ് മൂന്നിന് നടന്ന പരീക്ഷയാണ്…

Read More

പുതിയ സർക്കാർ ചുമതലയേറ്റില്ല; എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന് നടക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഫലം മെയ് 15 ന് പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം. പുതിയ സർക്കാർ ചുമതലയേൽക്കാത്തതോടെയാണ് അനിശ്ചിതത്വം തുടരുന്നത്. സാധാരണ ഫലം പ്രഖ്യാപിക്കുന്നത് വിദ്യാഭ്യാസ വകുപ്പുമന്ത്രിയാണ്. എന്നാൽ മന്ത്രിക്ക് പകരം ഫലം പ്രഖ്യാപിക്കാൻ വകുപ്പ് സെക്രട്ടറിയും ഇല്ല. മൂല്യനിര്‍ണയമെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ വെള്ളിയാഴ്ചയായിരുന്നു ഫലം പ്രഖ്യാപിക്കേണ്ടത്. വെള്ളിയാഴ്ച ഫലപ്രഖ്യാപനം നടത്തണോ എന്ന കാര്യത്തില്‍ നാളെ ചേരുന്ന പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മേയ് 15 ന് നടക്കുമെന്നായിരുന്നു…

Read More

കേരളത്തിൻ്റെ മുഖ്യമന്ത്രി യാരെന്നറിയാൻ കാത്തിരിപ്പിന് ഇന്ന് വിരാമമായേക്കും.

ന്യൂഡെൽഹി: തിരക്കിട്ട ചർച്ചകൾക്കും ഗ്രൂപ്പ് പ്രകടനങ്ങൾക്കും നടുവിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി യാരെന്നറിയാൻ കാത്തിരിപ്പിന് ഇന്ന് വിരാമമായേക്കും അടിയന്തര സാഹചര്യം  കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇന്ന് ഡല്‍ഹിയിലെത്തും. വൈകിട്ട് അഞ്ചുമണിയോടെ രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് കെ.സി വേണുഗോപാലിന് മുൻതൂക്കമെന്ന് റിപ്പോര്‍ട്ട്. വർക്കിങ് പ്രസിഡന്റുമാരും കെപിസിസി മുൻ അധ്യക്ഷൻമാരും ഡൽഹിയിൽ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച…

Read More

91 ലക്ഷം പേരെ വെട്ടിമാറ്റിയ അഗർവാൾ നേടിയത് ഉപകാര സ്മരണ ക്കുള്ള അംഗീകാരം

പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിനം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷകനായിരുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, സത്യപ്രതിജ്ഞാ ദിനത്തിൽ തന്നെ പുതിയ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടത് നേരത്തെ നടത്തിയ ആസൂത്രണത്തിൻ്റെ ഭാഗം സുബ്രത ഗുപ്ത എന്ന ഉദ്യോഗസ്ഥൻ, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (SIR) ചുമതല വഹിച്ചിരുന്നു. ആ പ്രക്രിയ നിഷ്പക്ഷമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അദ്ദേഹത്തിനായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ്…

Read More

യുവതിയുടെ മരണം; പ്രസവ ചികില്‍സ യ്ക്കിടെ ഉണ്ടായ പിഴവു മൂലമെന്ന് പരാതി.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവ ചികില്‍സയ്ക്കിടെ ഉണ്ടായ പിഴവുമൂലം ഇരുപത്തിയൊന്‍പതുകാരി മരിച്ചെന്ന് പരാതി.ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ അനീഷിന്റെ ഭാര്യ ഫേബയാണ് മരിച്ചത്. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് യുവതി മരിച്ചതിന് ശേഷമെന്നാണ് ആരോപണം ചികിൽസാപിഴവും അനാസ്ഥയും മരണകാരണമായെന്ന് ബന്ധുക്കള്‍. ഫേബയെ ലേബർ റൂമിൽ കയറ്റിയ ശേഷം ഒരു വിവരവും അറിയിച്ചില്ല. സംഭവത്തില്‍ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി. അർത്തുങ്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് ഫേബയുടെ മൃതദേഹം.

Read More

ഡാൻസ് കളിക്കുന്നതിനിടെ വിവാഹ പന്തലിൽ ചിക്കൻ കറി ദേഹത്ത് വീണ സംഘർഷത്തിൽ ഒരാൾ മരിച്ചു

ലഖ്‌നൗ: വിവാഹച്ചടങ്ങിനിടെ ചിക്കൻ കറി ദേഹത്ത് വീണതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ ഒരാള്‍ മരിച്ചു. ആഘോഷത്തിനെത്തിയ അതിഥിയുടെ ദേഹത്താണ് ചിക്കന്‍ കറി വീണത്. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ആഘോഷത്തിന് എത്തിയ അതിഥികൾ ഡാൻസിന് ചുവട് വയ്ക്കുന്നതിനിടെ ഭക്ഷണം വിളമ്പുന്നവരുടെ കൈയിൽ നിന്നും ചിക്കൻ കറി ദേഹത്ത് വീഴുകയായിരുന്നു. ആദ്യം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ക്രമേണ അത് സംഘർഷത്തിലേക്ക് കടക്കുകയുമായിരുന്നു. ബെൽറ്റുകൾ, വടികൾ, ഇഷ്ടികകൾ…

Read More

മലപ്പുറം ജില്ല വിഭജനം; ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവിലേജ് തരുന്നത് ദിലീപ് എന്ന പേരാണ് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന നിരന്തരം ആവശ്യം ഉന്നയിച്ച നിരവധി സംഘടനകളുണ്ട് ജില്ലയുടെ വലിപ്പം ഭരണപരമായ സംവിധാനത്തിന് ജനങ്ങളുമായി ബന്ധപ്പെടാൻ വലിയ പ്രശ്നം സൃഷ്ടിക്കുന്നു എന്നത് യാഥാർത്ഥ്യം എന്നാൽ ഈ അഭിപ്രായം തുറന്നു പറഞ്ഞതിന് തിരൂർ സബ് ജില്ല കലക്ടർക്കെതിരെ വിദ്വേഷവുമായി ചിലർ രംഗത്തു വരികയുണ്ടായി .ജില്ല വിഭജിക്കണം അഭിപ്രായപ്പെട്ടതിന് പിന്നാലെ തനിക്കെതിരെയുണ്ടായ വിദ്വേഷപരാമർശങ്ങളിൽ പ്രതികരിച്ച് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കരഇൻസ്റ്റ ഗ്രാമിൻ പോസ്റ്റ് ചെയ്തത് ഇങ്ങനെ “ചില സാഹചര്യങ്ങളിലെങ്കിലും ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവിലേജ്…

Read More

ജനങ്ങൾ സതീശനൊപ്പം ഹൈക്കമാൻ്റിന് റിപ്പോർട്ട്

തിരുവനന്തപുരം: എം.പി  മാർ  മത്സരിക്കേണ്ടെന്ന തീരുമാനം എടുത്തിട്ടും മുഖ്യ മന്ത്രി കസേരക്ക് എം. പി തന്നെ രംഗത്ത് വന്നത് കോൺഗ്രസിനെ  വലക്കുന്നു കേരളത്തിൽ വി.ഡി. സതീശൻ അനുകൂല വികാരം ശക്തമെന്ന് എഐസിസി നിയോഗിച്ച ഏജൻസികളുടെ റിപ്പോർട്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഹൈക്കമാൻഡ് നിയോഗിച്ച ഏജൻസികളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെറും എംഎൽഎമാരുടെ പിന്തുണ മാത്രം കണക്കിലെടുത്ത് നേതൃമാറ്റത്തിലോ മറ്റ് നിർണ്ണായക…

Read More

പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കാസർഗോഡ്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത. കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്. വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാ​ഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുമ്പ് ബൈക്കപകടത്തിൽ മണിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം മണി…

Read More

സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ്. വിജയത്തിൻ്റെ എല്ലാ തിളക്കവും നഷ്ടപ്പെടുത്തുന്ന തരത്തിലാണ് ഗ്രൂപ്പ് പോര്പാ ര്‍ട്ടിയിലെ മൂന്ന് പ്രമുഖ നേതാക്കള്‍ പദവിക്കായി രംഗത്തുവന്നതോടെ വലിയ രീതിയിലുള്ള വടംവലിയാണ് ഗ്രൂപ്പുകള്‍ക്കിടയില്‍ നടക്കുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധികളായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കേരളത്തിലെത്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡില ധാരണ. അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം…

Read More