Headlines

അത്താഴവിരുന്നിൽ ട്രമ്പിന് നേരെടിവയ്പ്, ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഭാര്യ മെലാനിയയെയും ഒഴിപ്പിച്ചു

വാഷിംഗ്ടൺ: ( വൈറ്റ്ഹൗസ്) മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്. ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയു സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച രാത്രി (യുഎസ് സമയം) നടന്ന അത്താഴ വിരുന്നിൽ…

Read More

ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നീര്‍ നായയുടെ കടിയേറ്റു.

മുക്കം:  ( കോഴിക്കോട് )മുക്കം നഗരസഭയിലെ ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നീര്‍ നായയുടെ കടിയേറ്റു.’’മുക്കം പെരുമ്പടപ്പ് കരിമ്പ് ഉന്നതിയില്‍ താമസിക്കുന്ന ഖദീജ, കഞ്ഞിരമുഴി മുളംതോട്ടത്തില്‍ അനീഷിന്റെ മകന്‍ ആദിദേവ്(15), കരിമ്പ് ഉന്നതിയിലെ ബന്ധുവീട്ടില്‍ എത്തിയ കാരശ്ശേരി പഞ്ചായത്തിലെ ഏടലമ്പാട്ട് സ്വദേശി ഫിദല്‍ അഹമ്മദ്(9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുഴയിലെ തുമ്പോണ കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. മൂന്ന് പേര്‍ക്കും കാലില്‍ ആഴത്തില്‍ മുറിവേറ്റു. ഇവരെ ആദ്യം മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് കോഴിക്കോട്…

Read More

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ ; അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെന്ന് ഐ.ആർ.ജി.സി

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ. MSC ഫ്രാൻസെസ്ക, എപാമിനോണ്ടസ് എന്നീ കപ്പലുകളാണ് ഐ.ആർ.ജി.സി പിടിച്ചെടുത്തത്. അമേരിക്കയുമായുള്ള ബന്ധം സംശയിച്ചും സമുദ്ര നിയമങ്ങൾ ലംഘിച്ചെന്നും ആരോപിച്ചാണ് നടപടി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ മുൻകൂർ അനുമതിയില്ലാതെ സഞ്ചരിച്ചു എന്നതാണ് പ്രധാന ആരോപണം. കൂടാതെ, അമേരിക്കയുമായി ബന്ധമുള്ള കമ്പനികളുമായി ഈ കപ്പലുകൾക്ക് ബന്ധമുണ്ടെന്നും, കപ്പലുകൾ അവയുടെ ട്രാക്കിംഗ് സംവിധാനങ്ങൾ മനഃപൂർവ്വം ഓഫാക്കി വെച്ചതായും ഇറാൻ ആരോപിക്കുന്നു. ഇസ്രായേൽ ബന്ധമുള്ള കമ്പനിയുടേതാണ് MSC ഫ്രാൻസെസ്ക…

Read More

സംസ്ഥാനത്ത് ഉഷ്ണതരംഗം ; സൂര്യാതപമേറ്റെന്ന് സംശയിക്കുന്ന രണ്ട് മരണങ്ങൾ

പാലക്കാട്: സംസ്ഥാനത്ത് ഉഷ്ണതരംഗം അതീവ ഗുരുതരമായി തുടരുന്നതിനിടെ സൂര്യാതപമേറ്റെന്ന് സംശയിക്കുന്ന രണ്ട് മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. പാലക്കാട് പട്ടാമ്പിയിൽ വീട്ടുവളപ്പിൽ വീണുകിടന്ന പുലാമന്തോൾ വളപ്പിൽ ബഷീറിനെ (68) ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കുന്നിക്കോട്ടും സമാനമായ സാഹചര്യത്തിൽ വയോധികൻ മരിച്ചു. കൃഷിയിടത്തിലേക്ക് പോയ ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പിനെയാണ് (85) വെയിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. രണ്ട് സംഭവങ്ങളിലും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ സൂര്യാതപമാണോ മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. മരണങ്ങൾക്ക്…

Read More

പേരാമ്പ്രയിൽ നിർമാണ തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു

പേരാമ്പ്ര: നിർമാണ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 12.45 ഓടെയാണ് അപകടം ഉണ്ടായത്. പേരാമ്പ്ര പൈതോത്ത് റോഡിലെ പഴയ ബൈപ്പാസിലുള്ള കെട്ടിടത്തിന്റെ ഉള്ളിൽ മുറിക്കായി ചുമർ കെട്ടുന്ന ജോലിക്കിടെ താഴേക്ക് വീണതാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടൻ കൂടെയുണ്ടായിരുന്നവർ ഭാസ്കരനെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം…

Read More

അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി ആർ.എൽ നിതിൻരാജിന്റെ മരണം; ഡോ. റാമിൻ്റെ മുൻകൂർ ജാമ്യം തള്ളി

കണ്ണൂർ:അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ നിതിൻരാജിന്റെമരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ.എം.കെ റാമിന് മുൻകൂർ ജാമ്യമില്ല. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി അധ്യാപകന് ജാമ്യം നിഷേധിച്ചത്. അതേസമയം ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നിതിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച്…

Read More

ടാഡമോൺ കൂട്ടക്കൊലയിലെ മുഖ്യപ്രതിയായ അംജദ് യൂസഫിൻ്റെ അറസ്റ്റിൽ സിറിയയിൽ ആഘോഷം.

ഡമാസ്കസ് : ( സിറിയ) 2013-ൽ ഡമാസ്കസിലെ ടാഡമോൺ കൂട്ടക്കൊലയിലെ മുഖ്യപ്രതിയായ അംജദ് യൂസഫിനെസിറിയൻ അധികൃതർ അറസ്റ്റ് ചെയ്തു. കൂട്ടക്കൊലയിൽ കൊല്ലപ്പെട 41 പേരുടെ അവശേഷിപ്പുകൾ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തി. ഹമയിൽ വെച്ചാണ് ഈ മുൻ സൈനിക കുറ്റവാളിയെ പിടികൂടിയത് അദ്ദേഹത്തിന്റെ അറസറ്റിൽ സിറിയയിലുടനീളം ആഘോഷിക്കുകയാണ് 2013-ൽ ബശ്ശാറുൽ അസദിൻ്റെ രഹസ്യാന്വേഷണ ഏജളൻസികൾ ഡമാസ്കസ് പരിസരത്ത് ഡസൻ കണക്കിന് സാധാരണക്കാരെ കൊലപ്പെടു ത്തിയിരുന്നു. ടാഡമോൺ പ്രദേശത്ത് നടന്ന കൂട്ടക്കൊലയിലെ മുഖ്യപ്രതിയാണ് അംജദ് യൂസഫ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം അറസ്റ്റ്…

Read More

താപനില ഉഷ്‌ണ തരംഗത്തിന് സമാനം; അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും താപനില വർധനവും തുടരുന്ന പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച. പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിക്ക് ഉന്നതതല യോഗം ചേരും. വിവിധ വകുപ്പുകളുടെ ഏകോപനവും പ്രതിരോധ നടപടികളും യോഗം ചർച്ച ചെയ്യും. പകൽ 11 മണി മുതൽ 3 മണി…

Read More

ദമ്പതികളായ 22-കാരനും 37 കാരിയും സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ

ബെം​ഗളൂരു: പ്രായവ്യത്യാസത്തെ അവഗണിച്ചുള്ള പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതികൾ സംരക്ഷണം ആവശ്യപ്പെട്ട് മൈസൂരു എസ്പി ഓഫീസിൽ. ബെംഗളൂരു സ്വദേശിയായ 37-കാരി കവിതയും മൈസൂരു സ്വദേശിയായ 22-കാര ഭാസ്കറുമാണ് കുടുംബാംഗങ്ങളുടെ വധഭീഷണിയെത്തുടർന്ന് പോലീസിനെ സമീപിച്ചത്. എട്ട് വർഷം മുൻപ് ഭർത്താവ് മരിച്ച കവിത, തന്റെ 14 വയസ്സുള്ള മകനൊപ്പം ബെംഗളൂരുവിലെ വീട്ടിലായിരുന്നു താമസം. വീട്ടുജോലിക്കായി പോയിരുന്ന കവിത ബന്ദേ മകലമ്മ ക്ഷേത്രത്തിൽ വെച്ചാണ് ഓട്ടോ ഡ്രൈവറായ ഭാസ്കറെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. കവിതയുടെ കുടുംബം മറ്റൊരു…

Read More

അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കൊളക്കാട് (കണ്ണൂർ) ∙ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി ആക്രമിച്ചത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്കുശേഷം വീട്ടിൽ തങ്ങിയ…

Read More