admin@10vision

ലഹരി തലക്ക് പിടിച്ചപ്പോൾ കല്ലറയും റീൽ ഇടമാക്കി യുവാക്കൾ, കേസെടുത്ത് പോലീസ്

ആലപ്പുഴ: ലഹരി തലക്ക് പിടിച്ചപ്പോൾ കല്ലറയും റീൽ ഇടമാക്കി യുവാക്ക. ആലപ്പുഴയിൽ പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്നാണ്  യുവാക്കളുടെ ലഹരി ഉപയോഗവും റീൽ ചിത്രീകരണവും. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്ക് ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് സംഭവം. സെമിത്തേരിയുടെ മതിൽ ചാടി അകത്തുകടന്ന നാല് യുവാക്കളാണ് ലഹരി ഉപയോഗിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും യുവാക്കളുടെ റീൽസും പുറത്തുവന്നിട്ടുണ്ട്. ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം റീൽസ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു….

Read More

സൂക്ഷ്മ പരിശോധന കഴിഞ്ഞു. ചിത്രത്തിൽ 890 സ്ഥാനാർഥികൾ ജനവിധി തേടുന്നു.

തിരുവനന്തപുരം:സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ 890 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത. ഇവരിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളും അവർ പിന്തുണക്കുന്ന സ്വതന്ത്രരും ഒരു മുന്നണിയിലും ചേരാത്ത പാർട്ടികളിലുള്ളവരും പൂർണ സ്വതന്ത്രരും വിമതരും അപരന്മാരുമായ സ്വതന്ത്രരുമൊല്ലാംപെടും. 2021ൽ 957 സ്ഥാനാർഥികളാണുണ്ടായിരുന്നത്. ഇത്തവണ 67 പേർ കുറഞ്ഞു. ഇനി തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ ഒമ്പത് വരെ നീളുന്ന 14 ദിവസം നടക്കുക തീപാറുന്ന പോരാട്ടമാണ്. സൂക്ഷ്മപരിശോധനക്ക് ശേഷം 140 മണ്ഡലങ്ങളിലുമായി മത്സരിക്കാൻ യോഗ്യത നേടിയത്…

Read More

മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ മറുപടിയുമായി വി.ഡി സതീശൻ; പിണറായി വിജയൻ ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റാണെന്ന് വി.ഡി സതീശൻ.

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ മറുപടിയുമായി വി.ഡി സതീശൻ വിജയൻ ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റാണെന്ന് വി.ഡി സതീശൻ ആര്‍എസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ നിരന്തരമുള്ള പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും സതീശൻ. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സതീശൻ്റെ മറുപടി. 1977ല്‍ ആര്‍എസ്എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എംഎല്എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി സതീശനല്ല. അന്ന് ഉദുമയിലെ സിപിഎം- ആര്‍എസ്എസ് സംയുക്ത സ്ഥാനാര്‍ഥിയായിരുന്നില്ലേ…

Read More

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു സാധാരണയിലും 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ചൂട് ഏറ്റവും ഉയർന്ന നിലയില്‍ തുടരുന്നത്. ഈ ജില്ലകളില്‍ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളില്‍ 36°C വരെയും ചൂട് വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ്…

Read More

സംഘ്പരി വാറിന്റെ രാഷ്ട്രീയ കുതന്ത്രം പരാജയ പ്പെടുത്താൻ ഇടതു ഭരണത്തുടർ ച്ചക്കെതിരെ കേരളം വിധിയെഴുതണം – വെൽഫെയർ പാർട്ടി

തിരുവനന്തപുരം:രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വംശീയ – വിദ്വേഷ രാഷ്ട്രീയത്തിന് നേതൃത്വം നൽകി വരുന്ന ആർഎസ്എസിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾ കേരളത്തിൽ ശക്തി പ്രാപിക്കുകയും സമൂഹത്തെ ശിഥിലീകരിക്കുന്നതിനും വിദ്വേഷ പ്രചാരണത്തിലൂടെ സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്നതിനുമുള്ള അന്തരീക്ഷം 10 വർഷത്തെ ഇടതു ഭരണത്തിൽ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിൽ നിലനിർത്തി തങ്ങൾക്ക് അനുകൂലമായ സാമൂഹികാന്തരീക്ഷം കേരളത്തിൽ വളർത്തിയെടുക്കാനുള്ള സംഘ്പരിവാർ പദ്ധതി പരാജയപ്പെടുത്തുന്നതിന് നിയമസഭാ തെരഞ്ഞെടുപ്പിനെ കേരളീയ ജനത ഉപയോഗിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു…

Read More

ഇസ്റാഈൽ തടവിൽ കഴിയുന്ന ഫലസ്ഥീൻ ഡോക്ടർ അബു സഫിയ യെ ഉടൻ വിട്ടയക്കണം. യു . എൻ സമിതി

ന്യൂയോർക്ക്: ഇസ്റാഈൽ തടവിൽ കഴിയുന്ന ഡോ. അബു സഫിയ യെ ഉടൻ വിട്ടയക്കണമെന്ന് യു . എൻ വിദഗ്ദർ ആവശ്യപ്പെട്ടു. പീഡനവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും നേരിടുന്ന റിപ്പോർട്ട് പുറത്തുവനിരുന്നു. ഇതിനെത്തുടർന്നാണ് പലസ്തീൻ ഡോക്ടർ അബു സഫിയ യെ ഇസ്രായേൽ ഉടൻ മോചിപ്പിക്കണമെന്ന് യുഎൻ വിദഗ്ധർ ചൊവ്വാഴ്ച ആവശ്യപ്പെട്ടതായി അനഡോലു റിപ്പോർട്ട് ചെയ്യുന്നു. ഡോ. അബു സഫിയ പീഡനത്തിനും മറ്റ് ക്രൂരവും അപമാനകരവുമായ ചികിത്സയ്ക്കും വിധേയനായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോഴും ഗുരുതരമാണെന്നും ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചു എന്ന്…

Read More

എസ് ഡി പി ഐൽ പൊട്ടിത്തെറി, മഞ്ചേശ്വരത്ത് അശ്റഫ് പത്രിക പിൻവലിച്ചു. സ്ഥാന മാനങ്ങൾ രാജിവെച്ച് അശ്റഫ്.

മഞ്ചേശ്വരം :മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി അശ്റഫ് പത്രിക പിൻവലിച്ചു.പത്രിക പിൻവലിപ്പിച്ചതിനെ തുടർന്ന് അഷ്റഫ് പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു.മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ  എസ്ഡിപിഐ പിന്മാറണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് യുഡിഎഫിന്റെ പ്രധാന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു എന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് സി.പി.എ ലത്തീഫ് വെളിപ്പെടുത്തി മുസ്ലിം സംഘടനകളുടെയും കടുത്ത എതിർപ്പ് എസ്ഡിപിഐ നേരിട്ടിരുന്നു. മതേതരവോട്ടുകൾ ഭിന്നിപ്പിക്കാൻ എസ്ഡിപി ഐ സ്ഥാനാർത്ഥിത്വം കാരണമാകുമെന്ന് അവർ പറഞ്ഞിരുന്നു. ആയിരത്തിൽ താഴെ വോട്ടുകൾ ക്കാണ് മുസ്‌ലിം…

Read More

സാദിഖലി തങ്ങള അപകീർത്തിപ്പെടുത്തിയ കേസ്: പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി മുഹമ്മദ് റോഷൻ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടത് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ. ഇയാൾ കാപ്പാ കേസ് പ്രതിയാണ്. പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. അപകീര്‍ത്തികരമായ പോസ്റ്റിട്ട അജ്ഞാത ഐഡിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ മുസ്‌ലിം ലീഗ് നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു.

Read More

ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ല. അഹമ്മദ് ദേവർ കോവിൽ പ്രചരണം നിർത്തിവെച്ചു, സൂക്ഷ്മപരിശോധന ഇന്ന് രാവിലെ 10 മുതൽ

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ചിഹ്നപ്രതിസന്ധി. എല്‍ഡിഎഫ് ആവശ്യപ്പെട്ട ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ല 2025ല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നുമാണ് ഗ്ലാസ് അപ്രത്യക്ഷമായത്. 2024ലെ പട്ടികയില്‍ ഗ്ലാസ് ഉള്‍പ്പെടുത്തിയിരുന്നു. ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍ കോവിലാണ് കോഴിക്കോട് സൗത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ പ്രചാരണം തുടങ്ങിയിരുന്നു. ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗ്ലാസ് – അടയാളത്തില്‍ പ്രചരണം തത്കാലം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്….

Read More

ഹോട്ടലുകളിൽ ഭക്ഷണ ബില്ലിനൊപ്പം ഗ്യാസ്ചാർജ്’ അധിക തുക ഈടാക്കുന്ന തിനെതിരെ കേന്ദ്ര ഉപഭോകൃത സംരക്ഷണ സമിതി. നിയമം ലംഘിച്ചാൽ കർശന നടപടി

ന്യൂഡല്‍ഹി:   ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം ഉപഭോക്താക്കളിൽ നിന്ന് ‘എൽപിജി ചാർജ്’, ‘ഗ്യാസ് സർചാർജ്’ എന്നീ പേരുകളിൽ അധിക തുക ഈടാക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) കർശന നിർദ്ദേശ പുറപ്പെടുവിച്ചു. ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ മെനുവിൽ രേഖപ്പെടുത്തിയ നികുതികൾ മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്ന് അതോറിറ്റി വ്യക്തമാക്കി. ഇത്തരം ചെലവുകള്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ തന്നെ ഉള്‍പ്പെടുത്തണം. അല്ലാതെ അതിനായി മാത്രം തുക ഈടാക്കരുത്. ഹോട്ടലുകളും റസ്റ്റോറന്റുകളും മെനുവില്‍ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ…

Read More