Headlines

റോഡപകടത്തിൽ പരിക്കേറ്റ സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പോലീസ് കോൺസ്റ്റ ബിളിനെ നാട്ടുകാർ തല്ലിക്കൊന്നു

ദുവനേശ്വർ:റോഡപകടത്തിൽ പരിക്കേറ്റ സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസ് കോൺസ്റ്റബിളിനെ നാട്ടുകാർ തല്ലിക്കൊന്ന. വ്യാഴാഴ്ച ബലിയന്ത പോലീസ് സ്റ്റേഷൻ പരിധിയിലെ രാമചന്ദ്രപുർ ബാരേജിന് സമീപമാണ് സംഭവം നടന്നത്. റിപ്പോർട്ടുകൾ പ്രകാരം, രാവിലെ പത്ത് മണിയോടെ ബെണുപുർ സ്വദേശികളായ രണ്ട് യുവതികൾ സ്കൂട്ടറി അപകടത്തിൽപ്പെടുകയും ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സമയം മറ്റൊരു ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പരിക്കേറ്റ യുവതിയെ സഹായിക്കുന്നതിന് പകരം പരസ്യമായി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്ത…

Read More

കുഴൽ നാടൻ പറഞ്ഞു കുടുങ്ങി : ലിഗിനെ വിമർശിച്ചിട്ടില്ല, അനുനയശ്രമവുമായി മാത്യു കുഴൽനാടൻ.

കൊച്ചി:യൂത്ത് ലീഗ് പ്രതിഷേധത്തിന് പിന്നാലെ അനുനയശ്രമവുമായി മാത്യു കുഴൽനാടൻ.ലീഗ് നേതാക്കളെ കുഴൽനാടൻ ബന്ധപ്പെട്ടു. ലീഗിനെ വിമർശിച്ചിട്ടില്ലെന്നും, തൻ്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് കുഴൽ നാടന്റെ വിശദീകരണം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ മുസ്‌ലിം ലീഗ് ഇടപെടേണ്ടതില്ലെന്നും, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് ആണെന്നുമായിരുന്നു മാത്യു കുഴൽനാടന്റെ പ്രസ്താവന. രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതാണ് യൂത്ത് ലീഗിന്റെ പ്രതിഷേധത്തിന് കാരണം. പിന്നാലെ കുഴൽനാടൻ്റെ കോലം കത്തിച്ചും ഫ്ലക്സ്ബോര്‍ഡ് ഉയര്‍ത്തിയും യൂത്ത്ലീഗ് പ്രതിഷേധിച്ചു.   കണ്ണൂര്‍ ഇരിക്കൂറിലാണ്…

Read More

വന്ദേ മാതരം നിർബന്ധമാക്കി നിയമം നടപ്പിലക്കുന്നു

ന്യൂഡൽഹി:ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് നൽകുന്ന അതേ പരിഗണനയും സംരക്ഷണവും ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിനും ഉറപ്പാക്കുന്നതിനായി 1971-ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമത്തിൽ (Prevention of Insults to National Honour Act) ഭേദഗതി വരുത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ ഗാനത്തെ മനഃപൂർവ്വം അപമാനിക്കുന്നതോ ഇനി മുതൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറും.നിലവിൽ ദേശീയ പതാക, ഭരണഘടന, ദേശീയ ഗാനം എന്നിവയ്ക്കുള്ള സംരക്ഷണമാണ്…

Read More

കരിപ്പൂർ വിമാനത്താവ ളത്തിന് പുറത്ത് സ്വർണക്കടത്ത് തടയാൻ നിയമിച്ച പ്രത്യേക പൊലീസ് സംഘത്തെ പിൻവലിച്ചു,തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെയാണ് നടപടി.

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണക്കടത്ത് തടയാൻ നാല് വർഷം മുമ്പ് നിയമിച്ച പ്രത്യേക പൊലീസ് സംഘത്തെ പിൻവലിച്ചു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെയാണ് നടപടി മെയ് അഞ്ചിനാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരസ ജോൺ പൊലീസുകാരെ സ്റ്റേഷനുകളിലേക്ക് പിൻവലിച്ച് ഉത്തരവിറക്കിയത്. കസ്റ്റംസിന്റെ മതിയായ പരിശോധനയില്ലാതെ വിമാനത്താവളത്തിന് പുറത്തിറങ്ങുന്ന സ്വർണക്കടത്ത് സംഘത്തെ പിടികുടുകയായിരുന്നു പ്രത്യേക സംഘത്തിൻ്റെ ദൗത്യം. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം വലിയതോതിൽ പുറത്തെത്തിയിരുന്നു. കടത്തുകാർ കസ്റ്റംസ് പരിശോധനകളിൽ കുടുങ്ങുന്നില്ലെന്നും…

Read More

വിവിധ അക്രമക്കേസുകളിൽ പ്രതികളായ രണ്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടു കടത്തി

പാറാട്ട്: ( കണ്ണൂർ )  വിവിധ അക്രമക്കേസുകളിൽ പ്രതികളായ രണ്ട് സിപിഎം പ്രവർത്തകരെ കാപ് നിയമപ്രകാരം നാടുകടത്തി. പാറാട് സ്വദേശികളായ കുഞ്ഞിപ്പറമ്പത്ത് സച്ചിൻ (29), പടിഞ്ഞാറയിൽ അനുവിൻ (21) എന്നിവരെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻ രാജ് ഐപിഎസിന്റെ ഉത്തരവുപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച ആഹ്ലാദ പ്രകടനത്തിനിടെ പാറാട് പ്രദേശത്ത് ഉണ്ടായ അക്രമസംഭവം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് നിരന്തരം സമാധാന ലംഘനങ്ങൾക്കും…

Read More

മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെ നിലപാട് കടുപ്പിച്ച് സതീശൻ , സതീശനു വേണ്ടി നാടെങ്ങും പ്രകടനം

തിരുവനന്തപുരം:കോൺഗ്രസ് ഹൈകമാണ്ട് നെ കാണാൻ ഗ്രൂപ്പ് നേതാക്കളുടെ വൻ നിരക്കിടയിലും മുഖ്യമന്ത്രി പദത്തിനായി നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന നിലപാടിലാണ് സതീശ ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്ന് സതീശൻ പറഞ്ഞു. നേതാവിന് കാഴ്ചപ്പാടാണ് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടന ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത്. ജെൻ സിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കണമെന്നും സതീശൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശന്‍റെ അഭിപ്രായം. ഹൈക്കമാൻഡിൻ്റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന്…

Read More

എഐഎഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ.

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ തേടിയുള്ള എഐഎഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ.ജനവിധിക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ ശക്തമായ പ്രതിപക്ഷമായി തുടരാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്നും ദ ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു. ഡിഎംകെ ലോക്സഭാ എംപി കലാനിധി വീരസ്വാമിയാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ വഞ്ചിച്ചെങ്കിലും സംസ്ഥാനത്ത് ഫലപ്രദമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ടിവികെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയാന്‍…

Read More

വി.ഡി സതീഷനല്ലാതെ മുഖ്യ മന്ത്രി പദവിയിൽ മറ്റൊരാൾ വരരുത്. ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല -നടൻ സിദധീഖ്

കോഴിക്കോട് : അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ്‌ കളിച്ചും കുതികാൽ വെട്ടിയും വി.ഡി സതീഷനല്ലാതെ മുഖ്യ മന്ത്രി പദവിയിൽ മറ്റൊരാൾ വരരുത്. ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. V D സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല. കോൺഗ്രസ്‌ നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും….

Read More

പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൊല്‍ക്കത്തയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു.

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കൊല്‍ക്കത്തയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു ചന്ദ്ര നാഥ് രഥാണ് മരിച്ചത്. നോര്‍ത്ത് 24 പാര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലാണ് സംഭവം. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചു. തന്റെ ബ്ലാക്ക് സ്‌കോര്‍പ്പിയോയില്‍ ഇരിക്കുകയായിരുന്ന ചന്ദ്രനാഥിന് നേരെ മോട്ടോര്‍സൈക്കിളില്‍ എത്തിയ അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. പോയിന്‍റ് ബ്ലാങ്ക് റേഞ്ചിലാണ് വെടിയുതിർത്തത്. ഇദ്ദേഹത്തോടൊപ്പം മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ ചന്ദ്രനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിലവില്‍…

Read More

നഗരത്തിലെ സ്ത്രീ സുരക്ഷയെ ക്കുറിച്ച് അറിയാൻ വേഷം മാറി എത്തി കമ്മീഷണർ ,മൂന്ന്മണി ക്കൂറിനുള്ളില്‍ ശല്യം ചെയ്ത് സമീപിച്ചത് 40 ഓളം പുരുഷന്മാർ.

ഹൈദരാബാദ്:നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർത്ഥ അവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി സാധാരണക്കാരിയായി ബസ് സ്റ്റാൻഡിലെത്തി പൊലീസ് കമ്മീഷണ‍ർ. മൂന്ന്മണിക്കൂറിനുള്ളില്‍ ശല്യം ചെയ്ത് സമീപിച്ചത് 40 ഓളം പുരുഷന്മാ. ഹൈദരബാദിലാണ് സംഭവം. മല്‍ക്കാജ്ഗിരി പൊലീസ് കമ്മീഷണർ വി. സുമതി ഐ.പി.എസ് ആണ് വേറിട്ട പരീക്ഷണവുമായി സേനയുടെ പരിമിതികള്‍ നേരിട്ടറിഞ്ഞത്. മേയ് ഒന്നിന് അർദ്ധരാത്രിയില്‍ ഹൈദരബാദ് നഗരത്തിലെ തിരക്കേറിയ ദില്‍സുഖ്‌നഗർ ബസ് സ്റ്റാൻഡിന് സമീപം സാധാരണ വസ്ത്രം ധരിച്ച്‌ ഒരു യാത്രക്കാരിയെന്ന വ്യാജേന ഇവർ മൂന്ന് മണിക്കൂറോളമാണ് ചെലവഴിച്ചത്. അർദ്ധരാത്രി 12:30 മുതല്‍…

Read More