ഇസ്രഈല്‍ സൈനികരും സുരക്ഷാ സേനയും ഫലസ്തീന്‍ തടവുകാരെ ക്രൂരമായ ലൈംഗികാതി ക്രമങ്ങള്‍ക്ക് ഇരയാ ക്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ .
2023 മുതലുള്ള കേസുകള്‍ പരിശോധിച്ചാണ് യു.എന്‍ ഈ ലൈംഗിക അതിക്രമ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ സൈന്യം നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ പീഡനമുറയായി ഉപയോഗിച്ചതിന് 31 സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി ഉദ്ധരിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും തടങ്കല്‍ പാളയങ്ങളിലാണ് നടന്നത്. ഇരയാക്കപ്പെട്ടവരില്‍ പത്തുപേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നു എന്നുള്ളത് സംഭവത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നുണ്ട്. യു .എൻ :ഇസ്രഈല്‍ സൈനികരും സുരക്ഷാ സേനയും ഫലസ്തീന്‍ തടവുകാരയും ദുര്‍ബല വിഭാഗങ്ങളെയും ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസ വെള്ളിയാഴ്ച…

